അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം അലമാരയില്‍ സൂക്ഷിച്ച് മകൾ; മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതിരിക്കാന്‍ 200 ബോട്ടില്‍ പെര്‍ഫ്യൂം വാങ്ങി ഒഴിച്ചു; മകളുടെ ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും..
Daughter killed her mother and kept her body in the cupboard; 200 bottles of perfume were bought and poured over the dead body; Daughter's boyfriend will be taken into custody..
മുംബൈ: അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം അലമാരയില്‍ സൂക്ഷിച്ച കേസില്‍ മകളുടെ ആണ്‍സുഹൃത്തിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും.
ഈ സംഭവത്തില്‍ 24 കാരിയായ മകള്‍ റിംപിള്‍ ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണ്.
ജെയിന്‍ പ്രതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളില്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ഉടന്‍ ചോദ്യം ചെയ്യുമെന്നും ഇവരെക്കൂടാതെ കൊലപാതകത്തിന് പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുവരും മാത്രമായി ഒറ്റമുറി ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കള്‍ അന്വേഷിക്കുമ്ബോഴൊക്കെ അമ്മ കാണ്‍പൂരില്‍ പോയെന്നാണ് റിംപിള്‍ പറഞ്ഞിരുന്നത്. മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ അമ്മ വീണയുടെ സഹോദരന്‍ മാസം നല്‍കുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നല്‍കാനായി എത്തിയ അമ്മാവന്റെ മകനാണ് ദുരൂഹത തോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും. പണം നല്‍കാനെത്തിയ ബന്ധുവിനെ അകത്ത് കയറാന്‍ അനുവദിക്കാതിരുന്നതാണ് സംശയനിടയാക്കിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ അലമാരയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മറയ്ക്കാനായി 200 ബോട്ടില്‍ പെര്‍ഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിള്‍ ജെയിന്‍ പൊലീസിന് മൊഴി നല്‍കി. ദാദറിനടുത്ത് ലാല്‍ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകള്‍ റിംപിള്‍ ജെയ്ന്‍ അലമാരയില്‍ സൂക്ഷിച്ചത്.