കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റമേറ്റ് ഗുണ്ടാ നേതാവ് അമ്ബിളി. ക്വട്ടേഷൻ നല്‍കിയതാരെന്നും പണം എവിടെയെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
ഇയാളുടെ മൊഴിയെ സംബന്ധിച്ചു കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുന്നുണ്ട്. മൊഴികള്‍ മാറ്റി പറഞ്ഞ് പ്രതി പൊലീസിനെ കബളിപ്പിക്കുകയാണൊഎന്നും പരിശോധിക്കുന്നുണ്ട്. അതേസമയം എല്ലാ കുറ്റവും പ്രതി സ്വയം ഏറ്റതായും വിവരമുണ്ട്.
മലയത്തെ ഒളിത്താവളത്തില്‍ വച്ച് ഇന്ന് പുലർച്ചെയാണ് കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്ബിളിയെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നില്‍ കവർച്ച മാത്രമാണോ അതോ ക്വട്ടേഷനാണോ എന്ന് വ്യക്തമായിട്ടില്ല.
കൊലപാതകത്തിന് പിന്നാലെ കാറിനുള്ളില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോയതിൻറെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്ബിളി പിടിയിലായത്.
മൂന്ന് കൊലപാതക കേസുകള്‍ അടക്കം 50 ലേറെ കേസുകളില്‍ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്ബിളി എന്ന ഷാജി. അമ്ബിളിയും മറ്റൊരു ഗുണ്ടയായ അമ്മക്കൊരു മകൻ സോജുവും.
എന്നാൽ ദീപുവിൻറെ കയ്യിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ എവിടെപ്പോയെന്ന് വ്യക്തമായിട്ടില്ല.