ടെലിവിഷനിലെ നീണ്ടുനീണ്ടു പോകുന്ന സീരിയലിന്റെ അവസ്ഥയിലാണ് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ആയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക പീഡന പരാതികൾ. ഓരോ ദിവസവും പെണ്ണുങ്ങൾ രാഹുലിന്റെ ലൈംഗിക പീഡന പരാതിയുമായി വരുകയാണ്. വെറും പീഡനം മാത്രമല്ല ഗർഭ കഥകൾ വരെ പല പെണ്ണുങ്ങളും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ തെളിവുകളോടുകൂടി പുറത്തുവന്നിട്ടും മാങ്കൂട്ടത്തിൽ മാത്രം ഒന്നും മിണ്ടുന്നില്ല. നാണമില്ലാതെ അദ്ദേഹം ഇപ്പോഴും മാന്യനായി എല്ലായിടത്തും കറങ്ങി നടക്കുകയാണ്. കോൺഗ്രസിന്റെ നേതാക്കന്മാർ ആണ് ഇതിനേക്കാൾ നാണംകെട്ട കൂട്ടർ. നേതാക്കൾ ഇടയ്ക്കിടയ്ക്ക് പറയുന്നത് മാങ്കൂറ്റത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നും അയാൾ പാർട്ടിയിൽ ഇല്ല എന്നുമാണ്. പാലക്കാട് എംഎൽഎ ആയ മാങ്കൂട്ടത്തിൽ മണ്ഡലത്തിലും നിയമസഭയിലും കോൺഗ്രസ് വേഷത്തിൽ തന്നെ ഇപ്പോഴും എത്തുന്നുണ്ട്. ഇതെന്തു പാർട്ടിയും ഇത് എന്തു നേതാവും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വീണ്ടും വീണ്ടും ലൈംഗിക പീഡന കഥകൾ പുറത്തുവരുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് നാവനക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. മാസങ്ങളായി പീഡന വീരനായി മാങ്കൂട്ടത്തിൽ നിൽക്കുകയാണ്. പലതരത്തിലുള്ള പരാതികൾ വരുമ്പോഴും ചുറ്റും കൂടുന്ന മാധ്യമങ്ങളോട് പോലും മാങ്കൂട്ടത്തിൽ ഒന്നും മിണ്ടുന്നില്ല. ഇതിൻറെ കാരണം അന്വേഷിക്കുമ്പോൾ പുറത്തുവരുന്നത് മാങ്കൂട്ടത്തിൽ നാവനക്കിയാൽ മാന്യന്മാരായി നടക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ കഥകളും പുറത്തുവരും എന്നാണ്. സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് മിടുക്കുള്ള മാങ്കൂട്ടത്തിലിൻ്റെ ഒപ്പം ഈ പറയുന്ന ലൈംഗിക സംതൃപ്തി നേടിയ മറ്റു ചില നേതാക്കളും ഉണ്ടെന്നാണ് അറിയുന്നത്. അത്തരം കഥകൾ മാങ്കൂട്ടത്തിൽ വിളിച്ചു പറഞ്ഞാൽ ചില വലിയ നേതാക്കന്മാരുടെ യഥാർത്ഥ മുഖവും പുറത്തുവരും. അതുകൊണ്ടാണ് മാങ്കൂട്ടത്തിൽ എങ്ങനെയെങ്കിലും നടന്നോട്ടെ എന്ന രീതിയിൽ കോൺഗ്രസിന്റെ ചില നേതാക്കൾ നിലപാട് സ്വീകരിക്കുന്നത് . ഇതൊക്കെയാണെങ്കിലും സഹികെട്ടാൽ മാങ്കൂട്ടത്തിൽ എല്ലാം വെട്ടിത്തുറന്ന് പറയും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഈ ഭയം കൊണ്ടാണ് മാങ്കൂട്ടത്തിലിൻ്റെ പേരിൽ മറ്റുതരത്തിലുള്ള നടപടിക്കോ പരസ്യമായ തള്ളിപ്പറയലിനോ ഒരു നേതാവും തയ്യാറാവാത്തത് എന്നും പറയപ്പെടുന്നു.