ഇടുക്കി: കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘപരിവാര്‍ ആയുധമാക്കിയ വിവാദ സിനിമയായ ”ദ കേരള സ്റ്റോറി” ഇടുക്കി രൂപത കുട്ടികളുടെ ക്യാമ്പിൽ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന ക്യാമ്പിൽ
രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചത്.
അതേസമയം, രൂപതയുടെ ന്യായികരണം പ്രണയത്തെ കുറിച്ചു ബോധവല്‍കരണം എന്നാണ്. ക്ലാസില്‍ ഒരു വിഷയം പ്രണയമായിരുന്നുവെന്നും, സിനിമകണ്ട് വിശകലനം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തത് പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് സംഭവം.
ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു.