സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് നേരെ വിമര്ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

 

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് നേരെ വിമര്ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയെങ്കിലും ലൈസൻസ് എടുത്തു കൊടുക്കുകയാണ് ഡ്രൈവിംഗ് സ്കൂളുകളുടെ ചുമതലയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.ലൈസൻസ് റെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാരിനെ വെല്ല്ലുവിളിച്ചതുകൊണ്ടാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്ക്കൂൾ ആരംഭിച്ചതെന്ന് കെബി ഗണേഷ് കുമാറും പറഞ്ഞു.

ഡ്രൈവിംഗ് സ്കൂളിൽ പ്രത്യേക സിലബസ് ഉണ്ടാകും. 24 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കും. കുറഞ്ഞ നിരക്കിലായിരിക്കും കെഎസ്ആർടിസ് ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലനം നൽകുക. സർക്കാരിനെ സംബന്ധിച്ച് ഇത് പുതിയൊരു കാൽവായ്പ്പാണ്.

ഒമ്പതിനായിരം രൂപയാണ് കാർ ഉൾപ്പടെ വലിയ വാഹനങ്ങൾ പരിശീലിക്കുവാനുള്ള തുക. മറ്റു സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ചു തുശ്ചമായ തുകയാണിത്.