കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവന കലാപ ആഹ്വാനം’; മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് ഐഎംഎ.

KB Ganesh Kumar MLA's statement calls for rioting'; IMA will file a complaint with the Chief Minister and the Speaker.

ചില ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും “പഞ്ചാബ്” മോഡല്‍ പ്രസംഗം നടത്തിയ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഡോക്ടര്‍മാരുടെ ഒരു സംഘടനയായ ഐഎംഎ ഗണേഷ് കുമാറിന്‍റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.. ഈ 17 ന് വെള്ളിയാഴ്ച്ച ആശുപത്രി ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമരവുമായി മുന്നോട്ട് പോകുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയരുന്നത്.. ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം എംഎല്‍എക്ക് കൂടി ആയിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു വെന്നും ഐഎംഎ പ്രസ്താവനയില്‍ പറയുന്നു. അഴിമതി, ചികിത്സയിലെ പരാതികള്‍ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങള്‍ എംഎല്‍എയുടെ ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഐഎംഎ പ്രസ്താവന കുറ്റപ്പെടുത്തി..

ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുവാനുള്ള ആഹ്വാനം സ്വീകാര്യമല്ല. ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ഹൈക്കോടതിയോടുള്ള അനാദരവും നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്. യുദ്ധ കാലങ്ങളില്‍ പോലും ആശുപത്രികള്‍ ആക്രമണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഐഎംഎ തീരുമാനിച്ചു.. ചികിത്സയിലെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്പനങ്ങള്‍ നടത്തുന്നതിനു മുന്‍പ് വിദഗ്ധ സര്‍ജന്മാരുടെ അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു. ചികിത്സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുവാന്‍ അന്വേഷണം ഉതകുമെന്നും ഐ എം എ വിലയിരുത്തുന്നു. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച്‌ പരാതി നല്‍കുവാനും ഐഎംഎ തീരുമാനിച്ചു..