കേരളത്തില്‍ പുരുഷ കമ്മിഷനായി നിയമസഭയില്‍ പ്രൈവറ്റ് ബില്ല്?

പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പെയിൻ ജനുവരി 30 മുതല്‍

കൊച്ചി: കുട്ടികള്‍ക്ക് ബാലവാകാശ കമ്മിഷനും സ്ത്രീകള്‍ക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാവശ്യവുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വർ. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍എമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലേക്ക് ‘എനിക്ക് പോകാൻ ഒരു കമ്മിഷൻ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത്. എനിക്ക് എവിടെയെങ്കിലും പോയി പരാതി പറയാനും പ്രതിരോധിക്കാനും ആരും ഇല്ലെന്നറിഞ്ഞ് മാദ്ധ്യമങ്ങളുടെ മുമ്പിലും പൊതുസമൂഹത്തിന് മുന്നിലും വേട്ടയാടുന്നത്. പലപ്പോഴും ഈ നാട്ടിലെ പുരുഷന്മാർ ലീഗലി അനാഥരാണ്. നമ്മുടെ നാട്ടില്‍ കോടിതികളുണ്ട് മനുഷ്യാവകാശ കമ്മിഷനുകളുണ്ട്. എന്നിട്ടും എന്തിനാണ് വനിതാ കമ്മിഷൻ. വനിതകള്‍ മനുഷ്യരാണല്ലോ? വനിത കമ്മിഷൻ വേണമെന്നാണ് പറയുന്നത്. കാരണം, കോടതിയിലും പൊലീസ് സ്റ്റേഷനിലും പോകാമെങ്കിലും സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ വേണ്ടിയാണ് ബാലവാകാശ കമ്മിഷൻ. അതേപോലെ ഒരു പുരുഷ കമ്മിഷൻ വേണം. അത് ഇല്ലാത്തത് കൊണ്ടാണ് രാഹുല്‍ ഈശ്വറിനെയും മറ്റുള്ളവരെയും വേട്ടയാടാൻ അവർക്ക് കഴിയുന്നത്. ജയിലില്‍ പിടിച്ചിട്ടാലും പുരുഷന്മാർക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഈ നിലപാട് തുടരും.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഈ വരുന്ന ജനുവരി മുപ്പതു മുതല്‍ പുരുഷ കമ്മിഷന് വേണ്ടിയുള്ള ക്യാമ്പെയിൻ ആരംഭിക്കും. ഉമ്മൻചാണ്ടിക്കും എല്‍ദോസ് കുന്നപ്പിള്ളിക്കും കിട്ടാത്ത നീതി നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്. ഇപ്പോള്‍ അതില്‍ പ്രതീക്ഷയ്ക്ക് വകയില്ല. ഇതുസംബന്ധിച്ച് ചാണ്ടി ഉമ്മനുമായും എല്‍ദോസ് കുന്നപ്പിള്ളിയുമായിം നേരിട്ട് കണ്ട് ചർച്ച നടത്തിയിട്ടെന്നും അവർക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുമെന്നും രാഹുൽ അറിയിച്ചു. നിയമസഭയില്‍ ഒരു പ്രൈവറ്റ് ബില്ലായി അവതരിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ അറിയിക്കുന്നു.